Pages

2012, മാർച്ച് 5, തിങ്കളാഴ്‌ച

മാന്ത്രികന്‍



ദുഃഖത്തിന്‍റെ ഭീമന്‍ തേരുകള്‍ ഉള്ളിലുരുണ്ടു
എപ്പോഴും
അതിന്‍റെ പല്‍ച്ചക്രങ്ങള്‍ ഹൃദയത്തെ ആഴത്തില്‍
മുറിവേല്‍പ്പിച്ചു
വസന്തം കടന്നു പോയി , ശിശിരത്തിന്‍റെ വരണ്ട
കാറ്റ് അടിച്ചു തുടങ്ങി
ശാഖകളെല്ലാം ഇലപ്പച്ച മരിച്ച് ചുള്ളികള്‍
നീട്ടി വിരൂപമായി
എന്നിട്ടും ..............
ഒരിളംകാറ്റിനെ പ്രതീക്ഷിച്ചു എപ്പോഴും,
തഴുകിക്കടന്നു പോകുന്നത്
കാതില്‍ കിന്നാരമോതുന്നത്
ചുണ്ടില്‍ അരുമയായ്‌ മുത്തുന്നത്
എന്നാല്‍ ,കൊടുങ്കാറ്റുകള്‍ മാത്രം തരുവിന്
കൂട്ട്
അടിപതറാതെ ഒരായിരം തവണ പിടിച്ചു നിന്നു,
ഇപ്പോള്‍ തോന്നും,എന്തായിരുന്നു കാര്യം
ഈ നിര്‍ത്തത്തിന്,കാത്തിരിപ്പിന്....
ശൂന്യതയുടെ പെരുംകൊട്ടയായി
അടി കീറിക്കിടക്കുന്ന മനസ്സ്,മടങ്ങണ്ടേ?
മടുപ്പിന്‍റെ ഈ മഹാശൈലത്തില്‍
നിന്നിറങ്ങണ്ടേ?
എന്തിനായിരുന്നീ യാത്ര?ഇത്രേം സന്നാഹം?
വൃഥാവിലായ മോഹങ്ങളുടെ ശവക്കച്ച പേറി
കാത്തിരിപ്പാണാ അതിഥിയെ..
എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന്പോലും
പറയാത്ത ആ മഹാമാന്ത്രികനെ...................

1 അഭിപ്രായം: