Pages

2012, ഏപ്രിൽ 24, ചൊവ്വാഴ്ച


സൈറ

“ഞാനൊരുപ്രവാചകിയായിരുന്നേല്‍പ്രണയത്തെക്കുറിച്ചാവുംഏറെപറയുക.വിലക്കുകളില്ലാത്ത പ്രണയമാവും എന്‍റെ മതം.മതിലുകളില്ലാത്ത സ്നേഹം അപ്പൂപ്പന്‍താടികളായി നിര്‍ഭയം പറന്നു നടക്കും .ഇഷ്ടമുള്ളവരിലേക്ക് ലയിക്കാനായി..ഇരുളില്‍ ഏകാന്തതയുടെ മടിയിലിരുന്ന് ദൈവത്തെ പ്രാര്‍ഥിക്കാനാവും ഞാന്‍ കല്പിക്കുക,ദൈവത്തിന്‍റെ മുന്നില്‍ ഒരാളെന്നും നഗ്നനാണല്ലോ..............”

“ഓ,സൈരാ,ഒന്ന്പതുക്കെപറ,വല്ലോരുംകേട്ടാഅത് മതി മറ്റൊരുപ്രശ്നത്തിന്.അല്ലെങ്കിത്തന്നെനിന്‍റെപുസ്തകമുണ്ടാക്കിയപുകില്തന്നെകെട്ടിട്ടില്ല.നിനക്കൊരുപെടിയുമില്ലേ?ഇപ്പത്തന്നെനിയന്ത്രണങ്ങള്‍ഇല്ലാതെയല്ലേനമ്മുടെക്യാമ്പസ്സുകള്‍പ്രണയംആഘോഷിക്കുന്നത്.തികച്ചും അപ്പൂപ്പന്‍താടികളായി ഇഷ്ടമുള്ളവരെ പ്രാപിച്ച്,മടുക്കുമ്പോള്‍ ഉപേക്ഷിച്ച്..നിന്‍റെ കാര്യം തന്നെ മറന്നോ?”

“അതല്ല”-ക്ഷോഭത്താല്‍ വാക്കുകള്‍ അവളുടെ തൊണ്ടക്കുരുക്കില്‍ കുടുങ്ങി ശ്വാസം മുട്ടി.വാക്കുകള്‍ മൂര്‍ച്ചയുള്ള വായ്ത്തലകളായി മിന്നി.”ആത്മാവില്‍ തൊടുന്ന പ്രണയം ,അങ്ങനൊരാള്‍ ഓരോരുത്തര്‍ക്കും പലതുണ്ടാവില്ല.കണ്ടെത്തുക-അതാണ്‌ പ്രയാസം.തേടിത്തേടി ആ വൃക്ഷത്തെ തൊട്ടുകഴിഞ്ഞാല്‍ സ്നേഹവള്ളി അതില്‍ പറ്റിപ്പിടിക്കും,തഴച്ചുവളരും........”അവള്‍ തന്‍റെ ചലനരഹിതമായ വലം കൈ ഒരു വടിയെന്നോണം മേശയിലേക്ക് നീക്കി വെച്ചു.വിശ്രമമില്ലാതെ എഴുതിക്കൊണ്ടിരുന്ന ആ നേര്‍ത്ത വിരലുകള്‍..ക്യാന്‍വാസില്‍ വിടര്‍ന്നിരുന്ന  ദുരൂഹമായ ചിത്രങ്ങള്‍..

“നല്ലതാ,ആ ബലാലിന്‍റെ മേല് തളര്‍ന്നത്‌.നമ്മളെ മുത്തുനബീനേം പടച്ചോനിം കുറ്റം പറയാനല്ലേ ഓളെ എയ്ത്ത്.ഇദ്ധേം ത്വലാക്കും പരിഷ്കരിക്കണന്ന്..പടച്ചോനും ഞമ്മളും വെറ്തെ വിടോ?”മതനേതാക്കള്‍ ചാനലുകളിലും പത്രങ്ങളിലും ക്ഷോഭം ചീറ്റിത്തെറിപ്പിച്ചു.

അജിത്തിനെ സൈറ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാവുമോ?പണ്ട്-അല്ലിയാമ്പല്‍ എന്ന പാട്ട് കേള്‍ക്കുമ്പോഴേക്കും കണ്ണ് നിറച്ചിരുന്നു അവള്‍.ഒരുപാട് ചോദിച്ചിട്ടാണ് മുളയിലേ കൂമ്പടഞ്ഞു പോയ ആ പ്രണയകഥ അവള്‍ പുറത്തെടുത്തത്.”മതവും ജാതിയുമൊന്നും സൈരാ നിനക്ക് പ്രശ്നമാവില്ല,നീ റെബലല്ലേ.എനിക്ക് എന്‍റെ വീട് റിലേഷന്‍സ്‌ ഒക്കെ നോക്കണം.അവരെയൊക്കെ വേദനിപ്പിച്ച് ഒരു ബന്ധം,അത് ശരിയാവില്ല സൈരാ...”

“ഒരിക്കല്‍ പോലും ഒന്ന് ഉമ്മ വെക്കാത്ത മോളെയെന്നു വെറുതെയെങ്കിലും ഒന്ന് വിളിക്കാത്ത കണിശക്കാരിയും തിരക്കുള്ളവളുമായ ഒരു മമ്മി തന്നെയാവില്ലേ  അവന്‍റെതും.ഈ സിനിമയില്‍ കാണുന്ന മിണ്ടിയാല്‍ കരയുന്ന എണ്ണയൊലിപ്പ്പോലെ സ്നേഹിക്കുന്ന അച്ഛനും അമ്മേം ഭര്‍ത്താവുമൊക്കെ നടപ്പുള്ളതാണോ?ചവിട്ടിയരച്ചതാ അവന്‍ കരുതിക്കൂട്ടി.മുഷിഞ്ഞു നാറിയ വെറും പേപ്പറാണോ എന്‍റെ സ്നേഹം ഇങ്ങനെ പിച്ചിച്ചീന്തി എറിയാന്‍?വിമ്മിക്കരയുന്ന അവളെ അന്ന് ആശ്വസിപ്പിക്കാന്‍ ഏറെ പണിപ്പെട്ടു.”ടീച്ചര്‍ ശരിക്കും എന്‍റെ ആരോ ആണ്.മുജ്ജന്മത്തിലെന്നോ കണ്ടുമുട്ടിയവരാ നമ്മള്.അതല്ലേ നമ്മള്‍ ഇത്രേം അടുപ്പം.ഇതിനെയും നമ്മുടെ ക്യാമ്പസ്സില്‍ വളച്ചൊടിച്ചു പറയുന്നുണ്ട്””പറയട്ടെ സൈരാ,മനുഷ്യര്‍ക്ക്‌ പുഴുക്കുത്ത് കാണാനാ ഏറെ ഇഷ്ടം.വിരിഞ്ഞു നില്‍ക്കുന്ന മൃദുവായ ഇതളുകളിലും അവര്‍ കറുത്ത പുള്ളികള്‍ തിരഞ്ഞു കൊണ്ടിരിക്കും.”സൈറയുടെ  തൊണ്ടയിലും കവിളിലും വീര്‍ത്തുന്തി നില്‍ക്കുന്ന മാംസക്കൂനയിലേക്ക് നോക്കുമ്പോഴെല്ലാം കണ്ണ് കടയുന്നു.ശബ്ദം നേര്‍ത്തുതുടങ്ങി.ക്രമേണ അതില്ലാതാവും.അവള്‍ ഇതളില്ലാതെ വാടിയ ചിരി ചിരിച്ചു.വ്രണം പഴുത്ത് ചിലര്‍ക്ക് പുഴു വരുമത്രെ.ഇരുപതോളം റേഡിയേഷന്‍,അടുപ്പില്‍ ചുട്ടു വെന്ത പോലെ കരിക്കട്ടയായകഴുത്ത്.”എന്നാലുംസൈരാഫോണ്‍ചെയ്യുമ്പോഴൊന്നുംഅസുഖകാര്യങ്ങളൊന്നും നീ പറഞ്ഞില്ലല്ലോ.നിന്‍റെ വീട് കുറെ ഗുണ്ടകള്‍ ആക്രമിച്ചെന്നും തകര്‍ത്തെന്നുമൊക്കെ ടി വിയില്‍ ന്യുസുണ്ടായിരുന്നു.അന്ന് തുടങ്ങിയ പുറപ്പാടാ നിന്‍റെ അടുത്തേക്ക്‌..എന്തിനാ കുട്ടീഈചുവന്നകലാപവഴിതിരഞ്ഞെടുത്തത്‌?എല്ലാവരെയുംപോലെകുടുംബായി,കുട്ടികളായി സുഖമായി താമസിക്കായിരുന്നില്ലേ?പണത്തിനു പണ്ടും മുട്ടുള്ളവളല്ലല്ലോ.”

അവള്‍ ചിരിച്ചു.ചിരി ഏങ്കോണിച്ച് വീര്‍ത്ത കവിളില്‍ ഒരു ചുളിവായി ബാക്കി കിടന്നു.പുച്ഛം-എല്ലാറ്റിനെയും കരിച്ചു കളയുന്ന കൂര്‍ത്ത പരിഹാസം..ഈ ചെറുപ്രായത്തില്‍ തന്നെ എന്തിനാ ഈ കുട്ടീടെ തലയിലേക്ക് നീയൊരു നേരിപ്പോടിട്ടത് ഈശ്വരാ?

“അത് കള ടീച്ചറേ,കുടുംബം ,ബന്ധം –ഹിപ്പോക്രസിയാ,ഫുള്‍ കാപട്യം.ഈ കണ്ട കാലമൊക്കെ ഞാനന്വേഷിച്ചത് അത് തന്നെയാ,കറ കളഞ്ഞ സ്നേഹം.കുറച്ചെന്‍റെ ടീച്ചര്‍ തന്നു.പിന്നെ ആരും ഈ പാത്രത്തിലേക്ക് ആ തെളിഞ്ഞ വെള്ളമൊഴിച്ചിട്ടില്ല.സൈരയെ വേണമായിരുന്നു പലര്‍ക്കും,സാഹിത്യകാരന്മാര്‍,സമുദായനേതാക്കള്‍ അങ്ങനെ പലരും ഏങ്കോണിച്ച ചിരിയുമായി പിന്നാലെ വന്നതാ..ചിരിക്ക് പിന്നിലെ കറുപ്പ് കാണാന്‍ സൈരക്ക് പണ്ടേ മിടുക്കാ.മമ്മീടെ ചരി,ഡാഡീടെ ചിരി ,മാമന്‍റെ ചിരി,ആ വീടാകെ കറുത്ത ചിരികളായിരുന്നു.കറുത്ത ചിരി!ഹ ഹ ഹ............”ശബ്ദം നൂലുകളായി ഒരു തേങ്ങല്‍ മാത്രമായി.”മതി സൈരാ നിര്‍ത്ത്.ജോലീം പാടുമൊക്കെ ഒരരുക്കാക്കി നിന്‍റെ കൂടെ കുറച്ചു കാലം നില്‍ക്കാനാ ഞാന്‍ വന്നത്.കൈ മുടങ്ങിയത് മുതല്‍ നീ എഴുതാതെ വച്ചതെല്ലാംനമുക്ക്എരിച്ചെടുക്കണം.അതില്‍വെന്തെരിയുംപലരുംപലതും..ഇളകിത്തുള്ളി വരും,എന്നാലും വേണ്ടില്ല,എന്‍റെ തീവിഴുങ്ങിപ്പക്ഷീ ആ കനലിലേ നിനക്ക് ജീവനുള്ളൂ.”മയക്കുഗുളികയുടെ മാന്ത്രികക്കൈകള്‍ സൈറയുടെ കണ്ണുകളെ പതുക്കെ അടച്ചു.മെലിഞ്ഞു വരുന്ന ആ ശ്വാസത്തിലേക്ക് ഉറ്റു നോക്കെ ടീച്ചറുടെ തൊണ്ടയില്‍ നിന്ന് സങ്കടം തീച്ചിറകുകളായ് ഉയര്‍ന്നു-“സൈരാ കണ്ണ് തുറക്ക് സൈരാ “

2012, ഏപ്രിൽ 14, ശനിയാഴ്‌ച

കഫേയില്‍അന്ന്



കഫേയില്‍
ഞങ്ങള്‍ പതിവുപോലെ അപരിചിതരായി,
ഞങ്ങളുടെ
കമ്പ്യുട്ടര്‍ദേശത്ത് ചാറ്റ് ചെയ്തും
വാര്‍ഗെയിമുകള്‍
കളിച്ചും ആസ്വദിക്കെ..................
ക്യാബിനുകള്‍ക്കുള്ളില്‍
ഓരോരുത്തരും തനിച്ച്
ലോകത്തിന്‍റെ
നാനാഭാഗത്തുള്ളവരുമായി മെയിലയച്ചും
ചാറ്റ്ചെയ്തും
സ്വന്തം
അയല്‍ക്കാര്‍ ആരെന്ന് ആര്‍ക്കുമറിയില്ല,
അതെന്തിനറിയണം?അതിഥികള്‍
ആള്‍ക്കൂട്ടങ്ങള്‍,എല്ലാം ന്യുയിസന്‍സുകള്‍
ഒരാളെ
മുഖാമുഖം ശരിക്കൊന്നു കണ്ടിട്ട്തന്നെ കാലമെത്രയായി
മോണിറ്ററാണ്
ഞങ്ങളുടെ ദേശം,അവിടെയാണ് സ്വന്തക്കാര്‍,അയല്‍ക്കാര്‍..
തൊട്ടടുത്തിരിക്കുന്നത്
ആരാണോ എന്തോ?എന്നും വരുന്നവനാവും
പ്രിയപ്പെട്ട
യുദ്ധക്കളികള്‍ കളിക്കാറുണ്ടാവും..
പന്ത്രണ്ടുമണിക്കൂര്‍
നീളുന്ന ഗെയിമുകള്‍
ഞങ്ങളുടെ
കമ്പ്യൂട്ടര്‍ദേശത്തിന് സ്വന്തം
ഇത്ര
വയസ്സായിട്ടും ഞങ്ങള്‍ കുട്ടികളെപ്പോലെ കളിച്ചുകൊണ്ടിരിക്കുന്നു
അവധിദിനങ്ങളെ
അങ്ങനെ ഞെരിച്ചു കൊല്ലുന്നു..
എന്നാലും
എന്തതിശയം!തൊട്ടപ്പുറം ഹാഫ്‌സ്ക്രീനാല്‍ മറഞ്ഞ്
കീബോര്‍ഡില്‍
കൈവെച്ച്,തലയൊരല്പം ചെരിഞ്ഞ്,
അയാളെപ്പോഴാണു
ശവമായത്?
മോണിട്ടറില്‍
ബോംബ്‌ വര്‍ഷിക്കുന്ന പോര്‍വിമാനങ്ങള്‍..
ഇതിനിടെ
അയാളെങ്ങോട്ടാണ് പോയത്?
ഒരു
ശവത്തിനടുത്തായിരുന്നു ഇത്ര നേരവും
ഇരുന്നതെന്ന
ചിന്ത മാത്രമാണ് മനസ്സിലൊരു മുള്ളായി..
അയാളുടെ
മുഖം ശ്രദ്ധിച്ചിരുന്നില്ല
ശവം
നീക്കുന്നത് കഫേയുടെ ഉടമസ്ഥര്‍ നോക്കിക്കൊള്ളും
സന്ധ്യയുടെ
മഞ്ഞവെളിച്ചം ഓര്‍മിക്കുപ്പിന്നത് ഇത്രമാത്രം
ഫ്ലാറ്റിലേക്ക്
തിരിച്ചെത്തണം,ഹോട്ടലീന്ന് ഫുഡ്‌പാര്‍സലുകള്‍ വാങ്ങണം
പതുപതുത്ത
ബെഡില്‍ എല്ലാ വിശപ്പും കെടുത്തി കൂര്‍ക്കംവലിക്കണം
മറ്റു
ചിന്തകളെല്ലാം എന്തിനാണ് വെറുതെ...
എന്നാലുമാ
ശവം!നാശം വല്ലാത്തൊരു ശല്യം തന്നെ!

2012, ഏപ്രിൽ 7, ശനിയാഴ്‌ച

ലേബര്‍ റൂം



നിലവിളികള്‍ക്കിടയില്‍ വേദന പ്രതീക്ഷിച്ച്
കിടക്കവേ നിന്ദയുടെ ആയിരമായിരം മുള്ളുകള്‍ തറച്ച മറ്റൊരു പ്രസവക്കട്ടില്‍ ഓര്‍മയിലേക്ക്
ചരിഞ്ഞുവീണു,ഞെളുങ്ങിയും ചതഞ്ഞും സ്മരണകള്‍ നെടുവീര്‍പ്പുതിര്‍ത്തു.ഒരേ സംഗതി
തന്നെ സാഹചര്യത്തിന്‍റെ മാറ്റത്താല്‍ മാത്രം ഭീകരമാകും.അല്ലെങ്കില്‍ സന്തോഷനിര്‍ഭരമാകും.അയല്‍ക്കാര്‍
വന്നപ്പോഴെല്ലാം ഭയന്നു;കൊളുത്തികൊടുക്കുമോ പഴങ്കഥകള്‍?ഇപ്പോള്‍ കിട്ടിയ ഈ
കച്ചിത്തുരുമ്പിനേയും ഇടിച്ചു പൊടിച്ച് ദൂരെ കളയുമോ?ഉമ്മയുടെ കല്ലിച്ച മുഖത്തിന്
അന്നത്തേതില്‍ നിന്ന് എത്ര അയവുവന്നിരിക്കുന്നു.അമ്മായിയമ്മയേക്കാള്‍ പോരടിക്കുന്ന
സ്വന്തം ഉമ്മ.സ്വന്തം!എന്താണ് സ്വന്തം?ഈ വഴിയായ വഴിയെല്ലാം സ്വന്തമായവര്‍
ആരായിരുന്നു?”കാലകത്തിവെക്ക്’-നഴ്സ് മുരണ്ടു.ഭൂമിയിലെ ഏറ്റവും നിസ്സഹായമായ
കിടപ്പ്-എത്ര നേരമായിതു നീളുന്നു.ഇന്‍ജക്ഷനെടുത്തിട്ടും വേദന അവിടവിടെ കൊളുത്തി
വലിക്കമാത്രമാണ് .സ്ക്രീനിനപ്പുറം അലറിക്കരയുന്ന പെണ്‍കുട്ടികള്‍.ലേബര്‍റൂം ചിരി
നിറയുന്ന കാലം വരുമോ.അമ്മയും കുഞ്ഞും കരയുന്നു.കുഞ്ഞിനെ കാണുമ്പോള്‍ മാത്രം
അതുവരെയുള്ള വേദനകളത്രയും ധൂളിയായ്‌ മാഞ്ഞുപോകുന്നു.എത്ര കൊല്ലങ്ങളാണു അതിനു ശേഷം
ട്രെയിനുപോലെ പാഞ്ഞുപോയത്‌.പത്താം വയസ്സില്‍
തുടങ്ങിയ ഭാരിച്ച ജോലികള്‍.കാസര്‍ക്കോട്ടൊരു വീട്ടിലായിരുന്നു.അമ്മിയിലേക്കെത്താഞ്ഞിട്ടു
പലകയില്‍ കയറിനിന്നാണ് അരച്ചിരുന്നത്.മൂന്ന് കുഞ്ഞുകുട്ടികളെ നോക്കലാണ്
പ്രധാനപണി.പത്തു കുട്ടികളാണ് ആ ഉമ്മയ്ക്ക്.മുഖം കറുപ്പിക്കാതെത്തന്നെ അന്നം
തരുമായിരുന്നു.അലക്കിയും അടിച്ചുതുടച്ചും അഞ്ചാംക്ലാസ്സുകാരി മുതിര്‍ന്നൊരു
വീട്ടമ്മയായി.പതിനഞ്ചാം വയസ്സില്‍ അവിടന്ന് പിരിഞ്ഞുപോരുമ്പോള്‍ കൂട്ടാന്‍ വന്ന
ഉമ്മാന്‍റെ പക്കല്‍ അവര്‍ ആറുപവന്‍ ഏല്‍പ്പിച്ചു.”ഇത് ഓള് ഇത്രകാലം ഇവിടെ
നയിച്ചെയ്‌ന്‍റെ കൂല്യാ.ഇന്‍ക്ക് ഓളെ ബിടാന്‍ ഇഷ്ടംണ്ടായിട്ടല്ല.ബാല്യക്കാര്
ചെക്കന്മാരാ ഇന്‍റെ.പടച്ചോന്‍ ഹറാമാക്കിയതിനൊന്നും ഞമ്മള് വയി വച്ചു
കൊടുക്കണ്ടല്ലോ.”
പക്ഷെ...വിധി അതായിരുന്നു.ഹറാമിന്‍റെ ആ
പൊള്ളുംവഴി.പിന്നൊരു കൊല്ലത്തോളം പുറംപണിക്കു പോകുന്ന ഉമ്മയുടെ കൂടെ..കാട്
വെട്ടാനും മലയില്‍ കൃഷിപ്പണിക്കും..ചുടുവെയില്‍ സ്വതവെ കറുത്ത തന്നെ ഒന്നൂടെ
കറുപ്പിച്ചു.എന്നിട്ടും വെളുത്ത് ചൊങ്കനായ അയാളെന്തിനാണ് പുഞ്ചിരിയുടെ കൊടിലിനാല്‍
തന്നെ നിരന്തരം കൊളുത്തിവലിച്ചത്”.ആ...” അറിയാതെ നിലവിളിച്ചുപോയി.അടിവയറാകെ
ഭൂകമ്പം നടക്കുന്നു.വേദന...കടുകടുത്ത തീരാവേദന..അന്നും അതിത്ര ഭീകരമായിരുന്നോ?ഓര്‍മയില്ല..ആ
കുഞ്ഞിന്‍റെ മുഖം..ഓ!ഒന്നും ഓര്‍മയില്ല..”സൂണ്‍ ടു തിയേറ്റര്‍”വെപ്രാളത്തോടെ
ഡോക്ടര്‍ ധൃതിപ്പെടുന്നത് മറയുന്ന ബോധത്തിനിടെ കേട്ടു.ഇപ്പോള്‍!ഒരുപാട് യുഗങ്ങള്‍
കഴിഞ്ഞ് ഒരു കുഞ്ഞിതാ തന്‍റെ അരികെ..അന്നത്തെപ്പോലെത്തന്നെ വെളുത്ത്‌
ചെമന്ന്..മുഖം ഇത് തന്നെയായിരുന്നോ?അവന്‍
വീണ്ടും തന്‍റെ വയറ്റിലേക്ക്തന്നെ തിരിച്ചെത്തിയോ?അവനെ വേണ്ടാതെ വലിച്ചെറിഞ്ഞ അവന്‍റെ
ഉമ്മയുടെ പള്ളയിലേക്ക്.ജീവിച്ചിരിപ്പുണ്ടോ?ആര്‍ക്കാണറിയുക?ആരോടാണ്
ചോദിക്കുക?ഒന്നുപോയി കാണാനുള്ള ത്രാണിയെങ്കിലും ഈ വെറുംപെണ്ണിന് എന്നുണ്ടാകും?സമൂഹത്തിന്‍റെ
പുറംചിരിക്കു പിന്നില്‍ ഒളിപ്പിച്ച കറുത്ത യക്ഷിപ്പല്ലുകള്‍ കാണണമെങ്കില്‍
തന്നെപ്പോലെ ചേറുജന്മം കിട്ടണം.ചളിയില്‍ പൂന്തിപ്പോയ കരിങ്കല്ലാകണം.
അയല്‍വാസി ഉമ്മയോട് ആര്‍ത്തിയോടെ
ആരാഞ്ഞു;”അറിഞ്ഞിട്ടില്ലല്ലോ അവനൊന്നും?”എപ്പഴും കനല്‍ ചൊരിയാറുള്ള ഉമ്മ ഏറ്റം
നിസ്സഹായയായി കണ്ണ് നിറച്ചു.”പടച്ചോനെക്കര്തി മിണ്ടല്ലേ.ഓന്‍ ഇള്ളപ്പളൊക്കെ ബേജാറ്
അതെന്നെയ്നി.ആരേലും കൊളത്തോന്ന്.ഇന്‍റെ റബ്ബേ ഇജ്‌ തന്നെ തൊണ.”ചോദിച്ചയാള്‍ ഒരു
നാടകം കാണുന്ന രസത്തോടെ ഇരുന്നു.മറ്റുള്ളവരുടെ നിസ്സഹായതയിലെക്ക് പുളിച്ചു തൂവുന്ന
ആ വെടക്ക്ചിരിയുമായി..കറ എപ്പഴും സ്ത്രീക്ക്‌ മാത്രമാണ്.ഉത്തരവാദിയായ പുരുഷനെ
നോക്കി ആരും പിന്നീട് മന്ത്രിക്കുന്നില്ല;”ഇതാണവന്‍,അപ്പെങ്കുട്ടീനെ പെഴപ്പിച്ചവന്‍.”ഒരു
വഴിത്തിരിവിലും അയാളെ പിടിച്ചു നിര്‍ത്തി ആരും ചോദിച്ചില്ല;ആ കുഞ്ഞിനെ നീയെന്തു
ചെയ്തു?” കല്യാണവീരന്മാര്‍ക്കും വേണ്ട കുഞ്ഞിന്‍റെ അവകാശം.നിസ്സഹായതയുടെ അത്തരം
തുരുത്തുകളില്‍ മാത്രമാണ് കുഞ്ഞ് സ്ത്രീയുടെ മാത്രം ബാധ്യതയും വേദനയുമാകുന്നത്.
കുട്ടി നിര്‍ത്താതെ കരഞ്ഞു.പാലൂട്ടുമ്പോള്‍.
ഒരിക്കല്‍പോലും അതിനു വിധിയില്ലാതിരുന്ന മകന്‍,ഓര്‍മയുടെ കരിങ്കല്‍പടിയില്‍ വീണ്ടും
കാല്‍ നീട്ടിയിരുന്നു.എത്രയാവും ഇപ്പോള്‍ പ്രായം?കട്ടിമീശയും ചുരുണ്ട മുടിയും
ഉണ്ടായിരിക്കും.ഉപ്പാനെപ്പോലെ ചൂണ്ടല്‍ക്കണ്ണുകള്‍ തന്നെയാവുമോ അവനും?ഒരു
ചതിയനായിട്ടുണ്ടാവോ?മധുരവാക്കുകളാല്‍ മയക്കുന്ന ഒരു വെറും വഞ്ചകന്‍.ഓര്‍മകളുടെ
അലക്കില്‍ നിന്ന് തെന്നിത്തെറിച്ചപ്പോള്‍, അരികെ കെട്ടിയവന്‍.ഇതിനി എത്ര
കാലമാവോ?വിസത്തട്ടിപ്പില്‍ മുങ്ങി മറഞ്ഞ ആദ്യപുതിയാപ്പിള അപ്പോള്‍ സ്മരണയെ
തൊട്ടു.മൂന്നു പുരുഷന്മാര്‍!ജീവിതത്തെ ചവിട്ടിമെതിച്ചു കടന്നു പോയ രണ്ടു പേര്‍.എന്നെങ്കിലും
ഈ കൈ വിടുവിച്ചു അകന്നു പോയേക്കാവുന്ന മറ്റൊരാള്‍.അനേകം അനിശ്ചിതത്വങ്ങളുടെ
ഏച്ചുകെട്ടാണീ ജീവിതം.”ആങ്കുട്ട്യായതോണ്ട് ഓക്കൊരു തൊണായി.”ഉമ്മ പെയ്യല്‍ നിര്‍ത്തിയിട്ടില്ല.എന്തിനാണീ
മുടിഞ്ഞ സഹതാപം?ആണ്‍കുട്ടി തന്നെയായിരുന്നില്ലേ ആദ്യവും.അന്ന് സമൂഹത്തെ ഭയന്ന്
വലിച്ചെറിയാതിരുന്നെങ്കില്‍,അനാഥാലയത്തിന്‍റെ ചായമടര്‍ന്ന ചുമരുകള്‍ അവനെ എതിരേല്‍ക്കില്ലായിരുന്നു.വീട്ടിലായിട്ടെന്ത്?ഇക്കാലമത്രയും
സഹിച്ച പരിഹാസക്കല്ലേറി ല്‍ നിന്ന് അവനും രക്ഷ കിട്ടില്ല/ഒരിക്കലും അവന് തന്നെ
സ്നേഹിക്കാനുമാവില്ല.പോങ്ങുതടിയുടെ വിധി ഭയാനകം തന്നെ.കാറ്റിലും ചുഴിയിലും പെട്ട്
അത് ആര്‍ത്തലച്ച് ഒഴുകും.തകര്‍ക്കാനായി മുഷ്ടിചുരുട്ടുന്ന പാറക്കെട്ടുകളെ സദാ
കണ്ണില്‍ കാണും.
കുഞ്ഞ് ഉറക്കത്തില്‍ പതുക്കെ
ചിരിച്ചു.മാലാഖമാര്‍ അവനോട് സംസാരിക്കുന്നുണ്ടാവും.വെളുത്ത പൂക്കള്‍ അവന്‍റെ നേരെ
വീശുന്നുണ്ടാവും.കുട്ടികളെല്ലാം മാലാഖമാരാണ്.വലുതാകുമ്പോള്‍ ചിലര്‍ ആര്‍ക്കും
വേണ്ടാത്തവരാകുന്നു.അവള്‍ താരാട്ടിന്‍റെ പൊട്ടും പൊടിയും ചുണ്ടിലേക്ക് ചേര്‍ത്തു.തൊട്ടില്‍ക്കയര്‍
തൊട്ടപ്പോള്‍ പരിഭവത്തോടെ ആദ്യകുരുന്ന് ചുണ്ട് കൂര്‍പ്പിച്ച് തന്നെ നോക്കുന്നതായി
അവള്‍ക്കു തോന്നി.അവള്‍ക്കു നെഞ്ച് കഠിനമായി വേദനിച്ചു.

2012, ഏപ്രിൽ 2, തിങ്കളാഴ്‌ച

സ്പോണ്‍സേര്‍ഡ്‌ ബൈ



തുടക്കുന്നതിനിടെ ഇടയ്ക്കിടെ
വാസു ടീവിയിലേക്ക് ചൂണ്ടയിട്ടു.കണ്ണില്‍ കോര്‍ക്കുന്ന രാജകീയ വിവാഹത്തിന്‍റെ വരാല്‍മീനുകള്‍
അവനെ ശ്വാസം മുട്ടിച്ചു.ഒരു നേരം തിന്നാനില്ലാത്ത തന്‍റെ വീട്,ഇവിടെ ഈ
പെട്ടിക്കാഴ്ചയില്‍ എന്തെല്ലാം ഭക്ഷണങ്ങളാണ്!താരസുന്ദരിയുടെ വിവാഹവസ്ത്രത്തിന്‍റെ
പൊലിപ്പിച്ച വിവരണം മുതലാണ്‌ പെട്ടിക്കാഴ്ച്ചയുടെ ആര്‍ഭാടം തുടങ്ങിയത്.”എന്താടാ
മാക്രീ,കണ്ണ് തുറുപ്പിച്ചു നിക്കണ്?പണി വേഗം തീര്‍ക്കണന്നു എത്ര പറഞ്ഞു.ഇനീപ്പോ
ടിവി കാണണ്ട കൊറവേ ഒള്ളൂ.”കൊച്ചമ്മ ദേഷ്യത്തോടെ മുതുകില്‍ പിടിച്ചു തള്ളിയപ്പോള്‍
നനഞ്ഞ തറയിലൂടെ അവനൊരു പന്ത് പോലെ ഉരുണ്ടു.തറയിലടിച്ചു ചുണ്ടില്‍ ചെറിയൊരു ഗോലി
ഉരുണ്ടു വരികയും ചെയ്തു.അവന്‍ കണ്ണില്‍ നിന്ന് വീഴുന്ന കലക്കുവെള്ളം ഗൌനിക്കാതെ
വേഗം തുടക്കാന്‍ തുടങ്ങി.പോത്തിന്‍തോല് പോലെ ,ചെമ്പിച്ച രോമം നിറഞ്ഞ കറുത്ത
ശരീരത്തെ അവന്‍ വെറുപ്പോടെ നോക്കി.പഴയ ചോറ് വലിച്ചു വാരി തിന്നുമ്പോഴും അവന്‍റെ
കണ്ണുകള്‍ അറിയാതെ ടിവിയിലേക്ക് പാറി വീണു.പൊന്നിലും വജ്രത്തിലും മൂടിയ
നടിയിപ്പോള്‍ മണ്ഡപം വിട്ടിറങ്ങുകയാണ്.പൊന്ന്പോലെ തിളങ്ങുന്ന പട്ടുപുടവ.അതേ
ഷോട്ടിന്‍റെ അങ്ങേ പാതിയില്‍ ആളുകള്‍ നിരയായി കൂട്ടിയ ഭക്ഷണക്കൂമ്പാരങ്ങളില്‍
നിന്ന് വേണ്ടത് എടുത്തു കഴിക്കുന്നു.കുടിച്ചു കൂത്താടുന്നവര്‍ വേറെയും.അവന്‍ വായും
പൊളിച്ച് ഭക്ഷണസമൃദ്ധിയിലേക്ക് നോക്കിയിരുന്നു.
പിന്നെ രംഗത്തിലേക്ക്
വണ്ടികളുടെ നീണ്ട നിരകള്‍ മന്ദം മന്ദം വര്‍ണക്കടലാസു പോലെ ഇളകി.ഏറ്റവും വില കൂടിയ
കാറുകള്‍ മുന്തിയ അലങ്കാരങ്ങളോടെ..വണ്ടികള്‍ കാണാനുള്ള ആര്‍ത്തിയോടെ അവന്‍ കതകില്‍
ചാരി പതുങ്ങി നിന്നു.എന്തെല്ലാം നിറങ്ങള്‍,എന്തൊരു ഭംഗി..
“നശീകരം!പിന്നേം ടിവി
കാണാണോ?തീറ്റ കഴിഞ്ഞെങ്കി ആ ചെടികളൊക്കെ ഒന്ന് നനക്ക്.ഒരുപണിയുംഇല്ലാത്തപോലല്ലേഅവന്‍റെഇരുത്തം.ആതെങ്ങുകളൊക്കെഒന്ന്
തടം തുറന്ന് വളമയിടണം.” കൊച്ചമ്മ അവനെ മുടിയില്‍ പിടിച്ചു വലിച്ചു കൊണ്ട്
ആക്രോശിച്ചു.വേനലില്‍ വരണ്ടു വിണ്ട മണ്ണുമായി തൂമ്പ കലമ്പല്‍
കൂട്ടി.വൈകുന്നേരമായപ്പോഴേക്കും ക്ഷീണം അവനെ ചപ്പാത്തിമാവ് പോലെ
കുഴച്ചു.മയക്കത്തില്‍ അവന്‍ ഭക്ഷണക്കൂമ്പാരത്തിനിടയില്‍ രാജാവിനെ പ്പോലെ
ഇരിക്കുന്നത് സ്വപ്നം കണ്ടു.വിശപ്പിന്‍റെ കൊല്ലുന്ന വേദനയില്ലാതെ..പെട്ടെന്ന്
കാലില്‍ നീറുന്ന വേദനയോടെ അവന്‍ ചാടിയെഴുന്നേറ്റു;കൊച്ചമ്മയതാ വലിയൊരു
ചൂരലുമായി,ട്രൌസറിന് താഴെ വരമ്പ് പോലെ തിണര്‍പ്പുകള്‍..മങ്ങുന്ന നിഴലായി മായുന്ന
ഭക്ഷണക്കൂമ്പാരത്തിലേക്ക് അവന്‍ ആര്‍ത്തിയോടെ നോക്കി.പണ്ടൊരിക്കല്‍ ടിവിയില്‍ കണ്ട
ഒരഭിമുഖം അവനപ്പോള്‍ വെറുതെ ഓര്‍ത്തു.
അവതാരകന്‍;കേരളം
മുഴുവന്‍ ആദരിക്കുന്ന കവിയാണല്ലോഅങ്ങ്,അങ്ങയുടെ ഒരു ദിവസത്തെക്കുറിച്ച് പറയാമോ?
കവി;രാവിലെ എട്ടു
മണിയാവും എഴുന്നേല്‍ക്കാന്‍.ഉറക്കം ഒരു വീക്ക്‌നസ്സാ എനിക്ക്.വല്ല പാര്‍ട്ടിയും
കഴിഞ്ഞാണെങ്കി അതിന്‍റെ ക്ഷീണവും കാണും.നെയ്യൊഴിച്ച കഞ്ഞിയാ രാവിലെ
ഇഷ്ടം.ഇറച്ചിയും മീനും,കണ്ടു കണ്ട് മടുത്തു..
കൊച്ചമ്മയുടെ
പിന്നാലെ വേച്ചു വേച്ച് നടക്കുമ്പോള്‍ ചുറ്റുമുള്ളതെല്ലാം കറങ്ങുന്നെന്നു തോന്നി
അവന്.രാത്രി-ജോലികളുടെ ചപ്പുകൂനയിലേക്ക് വലിച്ചെറിയാനുള്ള തന്‍റെ ദിവസങ്ങളെ
പ്രാകിക്കൊണ്ട് അവന്‍ കണ്ണടച്ചു.കോടിക്കണക്കിനു വില കിട്ടുന്ന താരവിവാഹങ്ങള്‍
ചാനലുകള്‍ എത്ര സന്തോഷത്തോടെയാണ് ആഘോഷിക്കുന്നത്.നീചമായ ഈ ജീവിതത്തിലേക്ക് ഒരു കപ്പക്കഷ്ണം
നീട്ടാന്‍ പോലും ഒരു സ്പോണ്‍സറും വരില്ലല്ലോ എന്നവന്‍ വ്യസനത്തോടെ ഓര്‍ത്തു...