Pages

2013, ഫെബ്രുവരി 17, ഞായറാഴ്‌ച


ശര്‍ക്കരക്കുടം.....................................കഥ

തലേന്നത്തെ സ്വലാത്തിനു ശേഷം ദീര്‍ഘസുഷുപ്തി കഴിഞ്ഞിട്ടും ഉസ്താദിനും അനുജരന്മാര്‍ക്കും ക്ഷീണം തീര്‍ന്നില്ല.പ്രഭാതം കട്ടില്‍പ്പുറത്തു കയറിയിരുന്നിട്ടും ആകെയൊരു പൊകയാണ് കണ്ണിന്‍റെ മുമ്പില്‍.-“കളക്ഷന്‍ എങ്ങനെ ഉണ്ടാരുന്നു കബീറെ”                                    “തകര്‍പ്പനാരുന്നു,കഴിഞ്ഞ കൊല്ലത്തിന്‍റെ ഇരട്ടിയാ.ദുആ ഒന്നൂടെ നീട്ടിപ്പരത്തീര്ന്നെങ്കി ഇതിലും കൂടെയ്നി.പണ്ടത്തെ നമ്മടെ വയള് ഒന്നു പൊറത്ത്ക്ക്ട്ത്താ പെണ്ണുങ്ങള് കണ്ണീര് മൂടി കാത്ല്‍ത്തതും കവ്ത്ത്ത്തതും ഒക്കെ ഊരിത്തരും.എന്താ സ്വര്‍ണത്തിന്‍റെ ഒരു വെല. ഇപ്രാവശ്യം പൊന്നിന്‍റെ കളക്ഷന്‍ കൊറവാ..”                                                                   “ഉം,അയ്ന്ന് കൊറച്ച് നമ്മളെ യത്തീംഖാനക്ക് കൊടുക്കണം.എല്ലാം ഞമ്മള് മുക്കീന്ന് വെര്‍തെ നാട്ടാരെക്കൊണ്ട് പറീക്കണ്ട”                                                                       “അതൊക്കെ ശര്യന്നെ.പക്ഷേങ്കി വെല്ലാതൊന്നും കൊടുക്കണ്ട.നമ്മക്കെതിരെ കൊറെ യുക്തി വാദികളും പുത്തന്‍വാദ്യാളും ഏറങ്ങീട്ട്ണ്ട്.അടുത്ത കൊല്ലം ഇത്ര ആളൊന്നും ഉണ്ടായോളണം ന്നില്ല.”                                                                             “അതും ശര്യന്നെ.പിന്നെ കബീറെ,ഇന്നലെ സ്വലാത്ത് ചൊല്ലുമ്പള് ഇന്‍റെ മനസ്സ്ല് ഒര് ഐഡിയ അങ്ങനെ പാഞ്ഞ് നടക്കെയ്നി.ആദ്യം കൊറെ എതിര്‍പ്പൊക്കെ ണ്ടാവും.റെയ്ല്‍മെ കേറിക്കിട്ട്യാ കൊല്ലം കൊല്ലം വരുമാനം എത്രയാ..”                                             “അതെന്ത് ഐഡിയ? വേം പറീ”                                                              “വേറൊന്നല്ല,ഈ ഹിന്ദുക്കള്ടെ ഒരെഴ്ത്ത്നീര്ത്ത്ണ പരിപാടില്ലേ.നമ്മളെ ഖവ്മ്നും അങ്ങനൊന്ന് ഉണ്ടെങ്കി നന്നാകൂലേ?”                                                                           “കലക്കി ഉസ്താദേ,പക്ഷേങ്കി പുത്തന്‍വാദ്യാള് വാള്ട്ക്ക്ണത് ആലോയ്ക്കുമ്പോ ഇന്ക്ക് പള്ളെ കത്ത്ണ്”                                                                                        “അതൊക്കെ ശര്യാവും.പണ്ട് ഇല്ലാത്ത എന്തൊക്കെ ഇപ്പം നടക്ക്ണ്.സ്വലാത്ത്‌ മുമ്പ്‌ ഇണ്ടേയ്ന്യോ?മരിച്ചാ മൈക്ക്‌ കെട്ടി വിളിച്ച് പറയണ പതിവ് പണ്ട് ഇണ്ടായ്ന്യോ?                                                           “പക്ഷേങ്കി അയ്‌ന് പ്രത്യേകം ദെവസും മാണ്ടേ? ഓല്‍ക്കയ്ന് വേറൊരു ദെവസം തന്നെ ഇല്ലേ?” “അതന്നെ കബീറെ നമ്മളെ ആലോചന.നബിദിനത്തില്‍ തന്നെ ആക്ക്യാലോ.കമ്പ്യുട്ടറില് ആദ്യാക്ഷരം എഴ്തണെങ്കി അതും ആയ്ക്കോട്ടെ.” “അതൊക്കെ ആയ്ക്കോട്ടെ.എതിര്‍പ്പുകള് ആലോയ്ച്ച്ട്ടാ.പൈസ ബാങ്കില് ഇടല്ലേ?”                                          “ഉം,അയ്ന്ന്‍ മെല്ലെ മുക്കാന്‍ നിക്കണ്ട.മാനേജര് ഇന്‍റെ സ്വന്തം ആളാ.ഇജ്‌ തിരിച്ച് വരുമ്പളക്ക് കണക്ക് ഇന്‍റെ മൊബെയിലിലെത്തും.” “ഈ ഉസ്താദിന് ഇത്ര കാലായ്ട്ടും ഇന്നെ തിരിഞ്ഞിട്ടില്ലേ?”                                                    “നബിദിനപരിപാടീല് നമ്മള് പെങ്കുട്ട്യാളെ കൂട്ടലില്ല്യാലോ.ഓലെ സ്റ്റേജിമ്മ കേറ്റ്ണത്ന് നമ്മള് പണ്ടേ എതിരല്ലേ.എഴ്ത്ത്‌നും ഓല് മാണ്ടാന്നു വെക്കാ ല്ലേ?”  “അത് മതി ഉസ്താദേ,പെണ്ണ്ങ്ങള് എത്ര പഠിച്ചാലും പേറും അട്ക്കളീം തന്നെ ബാക്കി.”  “ഇന്നാ ഞമ്മക്ക് അതങ്ങട്ട് ഒറപ്പിക്കാ.മൈക്ക് കെട്ടി പറയാന്‍ള്ളത് താജുദ്ദീനെ ഏല്‍പ്പിക്ക്”  “ശര്യാ,ഓനാവുമ്പം നല്ല കടുകട്ടി വാക്ക്വാള് തീവണ്ടി പോണ ചേലിക്കങ്ങനെ വരും.ഞമ്മക്ക് ഇന്നന്നെ വല്യഉസ്താദിനെ പോയി കാണാം.ഓല് പറഞ്ഞാ അതില് വല്ല മാറ്റോംണ്ടോ? പിന്നേയ്,അപ്പരിപാടിക്ക് ഉമ്മാര് വേണ്ടാട്ടോ,ഉപ്പാര് മതി,ഞമ്മളെ നല്ല ഇമേജിന് അതാ നല്ലത്.”-

പണം വരുന്ന വിചിത്രവഴികളെക്കുറിച്ചാണ് ഉസ്താദ്‌ ആലോചിച്ചത്‌.ഒരു മംഗലം കൂടി കയ്ക്കണം.പോറ്റാന്‍ കായിക്ക് കുറവവൊന്നുല്ലാലോ.മീശേം താടീം വന്ന മക്കള് എതിര്‍ക്കേ ര്ക്കും.വേറെ പൊര വെച്ചാലും വേണ്ടില്ല,ഒരു കല്യാണം കൂടി കയ്ക്കണം.ദുനിയാവിന്‍റെ സുഖം എല്ലാകാലത്തും കിട്ടണംന്നില്ലാലോ.അയാള്‍ കണ്ണടച്ചു.മായാത്തൊരു പുഞ്ചിരി ആ വെളുത്ത മുഖത്തെ ദീപ്തമാക്കി.വെളുപ്പിനടിയില്‍ പക്ഷെ കറുപ്പ്, വെളിച്ചെണ്ണയിലെ മട്ട് പോലെ ഊറിക്കിടന്നു...........................                                                                                  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ