Pages

2013, ഓഗസ്റ്റ് 28, ബുധനാഴ്‌ച

മുത്ത്‌ (കവിത )



എന്റെ ആഹ്ലാദത്തിന്റെ ചെപ്പുകള്‍ നിന്റെ കയ്യിലായിരുന്നു

എത്ര കാലമായ് ഞാനത് തിരയുന്നു ..

ഇപ്പോള്‍, എപ്പഴേലും നിന്റെ സ്വരം ചിലമ്പുമണികളായി

ഉള്ളിലേക്കുതിരുമ്പോള്‍ എതരയാണാഹ്ലാദം

ഒന്നും ഒരിക്കലും സ്വന്തമല്ലാത്തവള്‍ക്ക് ഈ ചപലതകള്‍ മാത്രം തുണ

എന്തേ ഈ ആത്മാവിനെ പുല്‍കാന്‍ നിന്റേതുപോലൊരു പ്രകാശം

ഈ ചെപ്പിലേക്ക് വന്നില്ല?

വേദനാജനകമായ മുത്തിന്റെ രൂപപ്പെടലില്‍ പങ്കാളിയായില്ല?

പാവം മുത്ത്! മണല്‍ത്തരികളുടെ അസ്വാരസ്യത്തിലും

അന്യജീവികളുടെ കടന്നുകയറ്റത്തിലും

നഷ്ടപ്പെട്ട സ്വപ്‌നങ്ങളൊന്നാകെ ഉരുട്ടിയുരുട്ടി രൂപം പ്രാപിച്ചത്...

എന്നിട്ടും ഒറിജിനലല്ലെന്ന്! ഹോ! തീയെരിക്കും വേദനകള്‍ മാത്രം സത്യം

ആര്‍ക്കും വേണ്ടയീ കീറിപ്പറിഞ്ഞ കുപ്പായം..

.ചുരുട്ടിയെറിഞ്ഞു  വീണ്ടും കുപ്പക്കുഴിയിലേക്ക്

അവിടെക്കിടന്നും തിളങ്ങുന്നു ഉള്ളിലെ മുത്ത്...

ആത്മാവേ, ഈ പഞ്ജരവും ഉടയും, ഈ ലോകവും മായും..

വീണ്ടും നിന്റെ യാത്രകള്‍ എവിടേക്ക്?എന്തിന്? ആര്‍ക്കറിയാം?   

1 അഭിപ്രായം:

  1. ഒന്ന് കൂടെ അടുക്കി പെറുക്കി എഴുതിയാൽ നല്ല കവിതയാകും .. അത് പോലെ എത്രയാണ് ആഹ്ലാദം എന്നൊക്കെ തെറ്റി പോയി എഴുതിയപ്പോൾ ..അതൊക്കെ ഒന്ന് തിരുത്തൂ .. ഇനിയും നന്നായി എഴുതുക

    മറുപടിഇല്ലാതാക്കൂ