Pages

2013, സെപ്റ്റംബർ 11, ബുധനാഴ്‌ച

വിറക് (കവിത)


നീയൊരു കാട്ടുമരം,കാടിന്‍റെ വന്യതയില്‍ വടങ്ങള്‍ വിരിച്ച് ആരെയും കൂസാതെ

ആരോടും ഇമ്പമില്ലാതെ കാടിന്‍റെ സ്വച്ഛതയില്‍ നീ നിന്‍റെ കൊമ്പുകള്‍ ഉലയ്ക്കുന്നു

ഞാനോ നിന്നില്‍ നിന്നെത്രയോ ദൂരെ, നിന്‍റെ പൂക്കളുടെ സൌരഭ്യത്താല്‍ മാത്രം

നിന്നെ ധ്യാനിക്കാന്‍ തുടങ്ങിയവള്‍...നിന്‍റെ ചുറ്റുമുള്ള പച്ചപ്പില്‍ മോഹിതയായവള്‍

എന്‍റെ മരുപ്പറമ്പാകെ നിന്‍റെ പുഞ്ചിരിയാല്‍ നിലാവ് പരത്താനാശിച്ചവള്‍.......

ചാഞ്ഞു നോക്കി, വള്ളികളും കൊമ്പുകളും പൊട്ടിയതു മിച്ചം

ഒരില പോലും നിന്‍റെ അടുത്തെത്തിയില്ല, എല്ലാം മരുക്കാറ്റ് അടിച്ചു പറത്തി..

കൊമ്പും ചുള്ളിയും ഇളക്കി എന്‍റെ ശിഖരങ്ങള്‍ എന്‍റെ ആശകളെ പരിഹസിച്ചു

ഒടുക്കം, നിന്‍റെ നിതാന്തനിസ്സംഗതയില്‍ ഞാനെന്‍റെ മരുവിലേക്ക് തന്നെ തിരിച്ചെത്തി

എന്‍റെ ഏകാന്തതയുടെ കമ്പിളിപ്പുതപ്പില്‍ ഒട്ടകപ്പക്ഷിയെപ്പോലെ മുഖം പൂഴ്ത്തി

നിന്‍റെ പരിഹാസച്ചിരി എന്നെ സലാഡായി കഷ്ണിച്ചു അഗ്നിയില്‍ വേവിച്ചു..

ദൂരെ എവിടുന്നോ വരുന്നുണ്ട് മരംമുറിക്കാരുടെ ആരവം, പൊട്ടിച്ചിരി ..

അവര്‍ക്ക് ചെറുമരങ്ങള്‍ മതി വിറകാക്കാന്‍,

കാതല്‍ മാത്രമായ നിന്നെ മുറിക്കാനാവില്ല ആര്‍ക്കും, ഒരായുധത്തിനും..

എന്നും തീയും വെയിലും മാത്രം കൂട്ടായവള്‍ക്ക് ഏറ്റവും അര്‍ഹമായ അന്തിമവിധി

വിറകായി,സ്നേഹശൂന്യതയുടെചിതയില്‍ഞാനെരിയും,സ്ഫോടനശബ്ദത്തോടെചിതറും

അപ്പഴും നിന്‍റെ കൈവിരല്‍ത്തുമ്പിനായി മാത്രം ആശിച്ചുകൊണ്ടിരിക്കും..................







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ