Pages

2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

തനിച്ച്‌ (കവിത )


നെഞ്ചകം പൊള്ളിത്തിണര്‍ക്കും
ചിലപ്പോള്‍ എകയാണെന്ന ഓര്‍മപ്പെടുത്തലില്‍

ഏകയായ് വന്നു ചേര്‍ന്നതും
ഏകയായ് പോകാനുള്ളതും മറക്കും

വഴിയില്‍ മാത്രം ഞാനെന്തിനു കൂട്ടു തേടണം

എന്നിട്ടുംകാറ്റടിക്കുമ്പോള്‍
കരിയിലയായ് പറക്കുമ്പോള്‍
ഒരു മണ്ണാങ്കട്ടയെ തിരയും

കാറ്റും മഴയും ഒരുമിച്ചു
വരുമെന്നതു മറക്കും

തുള വീണ ഹൃദയത്തിലേക്ക്
വന്നുവീഴുമീ കല്ലുകള്‍

ആരെറിഞ്ഞാലും എത്ര കൂര്‍ത്താലും
കോരിയെടുക്കും ഒരു കുടം ചോര

കടിച്ചെടുക്കും ഒരു തുടം മാംസം...

യാത്ര ഇനിയധികമില്ല എങ്കിലും
വേദനയോടെ ഓര്‍ക്കുന്നു

തനിച്ചാണല്ലോ ഈ വിജനവഴിയില്‍
ഒരു പാട് തനിച്ച്............!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ